ഞായറാഴ്‌ച, ഓഗസ്റ്റ് 28, 2011

ക്രൂശില്‍ ഏകനായ്

-സൈമണ്‍ സഖറിയ
നാഥനെ അവര്‍ ക്രൂശില്‍ തൂക്കിയേ
കാന്തനെ മര ക്രൂശിലേറ്റിയെ
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്‌ ! അങ്ങേ ഏകനാ-ക്കി നീ?

ഈശനെ മര ക്രൂശില്‍ ഏറ്റിയോ?
കാല്‍കരം ആണിപാടാല്‍ കീറിയോ?
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്‌ ! അങ്ങേ ഏകനാ-ക്കി നീ?

വാരിയില്‍ അവര്‍ കുന്തം കേറ്റിയോ?
രക്തം എന്നുടെ പേര്‍ക്കായ്‌ ചീറ്റിയോ?
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്‌ ! അങ്ങേ ഏകനാക്കി നീ?

സൂര്യന്റെ ശോഭ മാഞ്ഞുപോയപ്പോള്‍-
ഭൂതലം കൂരിരുട്ടിലാണ്ടാപ്പോള്‍ -
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്‌ ! അങ്ങേ ഏകനാ ക്കി നീ?

നാഥന്മേല്‍ ശവ ശീല ചുറ്റിയോ?
കല്ലറക്കവര്‍ കാവല്‍ നിര്‍ത്തിയോ?
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്‌ ! അങ്ങേ ഏകനാ-ക്കി നീ?

കല്ലറയുടെ കല്ലുരുണ്ടപ്പോള്‍-
വാനില്‍ താന്‍ അന്നുയിര്‍ത്തെണീ-റ്റപ്പോള്‍
ഓ! മോദം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! ഭാഗ്യം! ഭാഗ്യം! ഭാഗ്യം!
വാഴും ഞാന്‍ തന്റെ സ്വര്‍ഗ്ഗ സീയോനില്‍