ഞായറാഴ്‌ച, സെപ്റ്റംബർ 04, 2011

പുല്‍കൂട്ടില്‍

സൈമണ്‍ സഖറിയ

വിദൂരെയാ പുല്‍കൂട്ടില്‍ പുല്‍മെത്തയില്‍
കിടന്നോരാ പൈതലാം ഉണ്ണിയേശു
നല്‍ താരകള്‍ വാനില്‍ ‍മിന്നി തിളങ്ങി
മയങ്ങുമാ കുഞ്ഞിനെ എത്തിനോക്കി

കുഞ്ഞാട് കരഞ്ഞതാല്‍ കുഞ്ഞുണര്‍ന്നു
ഓ യേശുവാം പൈതല്‍ കരഞ്ഞില്ലൊട്ടും
ഞാന്‍ സ്നേഹിച്ചിടുന്നു കനിവേകണേ
രാ പോകുവോളം കൂടെ പാര്‍ത്തീടണേ

പിരിഞ്ഞകന്നീടല്ലേ എന്‍ യേശുവേ
സമീപത്തു നിന്നൊട്ടും പോയീടല്ലേ
അനുഗ്രഹിച്ചീടണേ പൈതങ്ങളെ
നീയൊത്തു വാണീടുവാന്‍ ചേര്‍ത്തീടണേ

മഹത്വത്തിലെ മാലാഖമാര്‍

സൈമണ്‍ സഖറിയ

സൃഷ്ടി ഗാനം പാടും ദൂതര്‍
വാനില്‍ ആടി പാടുന്നു
സൃഷ്ടി ഗാനം പാടും നമ്മള്‍
നാഥന്‍ ജാതം പാടീടാം

പല്ലവി

വന്നു കൂടിന്‍ , ആരാധിപ്പിന്‍
യേശു ക്രിസ്തു രാജാവെ

ആട്ടിടയര്‍ രാത്രി കാലേ
ആട്ടിന്‍ കൂട്ടം പാര്‍ക്കവേ
നമ്മോടോത്തായ് ദൈവം ഇന്നു
ശിശു ശോഭ മിന്നുന്നു.

പല്ലവി

ശാസ്ത്രിമാരെ കണ്‍തുറപ്പിന്‍
ദൂരെ കാണ്മിന്‍ മഹത്വം
ലോകത്തിന്‍ ലക്ഷ്യത്തെ കാണ്മിന്‍
ജന്മ താരം കണ്മുന്നില്‍

പല്ലവി

ശുദ്ധര്‍ നിന്നെ വണങ്ങുന്നു
ഭക്ത്യാദരം സമ്മോദം
പെട്ടന്നായി ദൈവപുത്രന്‍
ഇറങ്ങും തന്‍ ആലയെ

പല്ലവി

അനുതാപാല്‍ വന്നിടുവിന്‍
പാപികളെ തന്‍ മുന്‍പില്‍
നാശയോഗ്യരായ നിങ്ങള്‍
മോചിതരായ് തീരുവിന്‍

പല്ലവി

ശിശുവാം ഈ പൈതല്‍ നാളെ
താതനൊത്തു വാണീടും
രാജ്യങ്ങള്‍ അടുത്തുകൂടി
മുഴങ്കാല്‍ മടക്കുമേ

പല്ലവി

സൃഷ്ടികളെ വാഴ്ത്തിപാടിന്‍
താത പുത്രാ ആത്മാവെ!
എന്നും ആര്‍ത്തു പാടിടുവിന്‍
ത്രിത്വത്തെ നാം നാള്‍ തോറും

പല്ലവി

ആരാധിക്കുന്നു ഞങ്ങളെല്ലാം
താത പുത്രനാത്മാവേ
ഏകനായ ദൈവാത്മാവെ
സ്വര്‍ഗ്ഗത്തിന്‍ സിംഹാസനെ

പല്ലവി

ഹല്ലേലൂയ്യ! ഹല്ലേലൂയ്യ!
സ്വര്‍ഗ്ഗം വാഴും ത്രിത്വമേ!